MOROCCO HISTORY MAKERS . ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പറങ്കിപ്പടയെ തുരത്തി മൊറോക്കോ സെമിയിൽ പ്രവേശിച്ചു . . ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ്(1-0) മൊറോക്കോയുടെ വിജയം.ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ. 42-ാം മിനുറ്റിലായിരുന്നു യഹിയയുടെ ക്രോസില്‍ ഉയര്‍ന്നുചാടി തലവെച്ച് നെസീരിയുടെ ഗോള്‍. പോര്‍ച്ചുഗീസ് ഗോളി ഡിയാഗോ കോസ്റ്റയുടെ അബദ്ധത്തില്‍ നിന്ന് കൂടിയായിരുന്നു ഈ ഗോള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തി ഇറങ്ങിയ പോര്‍ച്ചുഗല്‍ ആദ്യപകുതിയില്‍ തീര്‍ത്തും നിറംമങ്ങിയിരുന്നു .ലോക ഫുട്ബോൾ ഭൂപടത്തിൽ അത്ര വലിയ മേൽവിലാസങ്ങളൊന്നുമില്ലാത്ത മോറോക്കോ പുതുചരിത്രം എഴുതിക്കഴിഞ്ഞു . ബെൽജിയത്തെ നാട്ടിലേക്കയച്ച് ഒറ്റ മത്സരം പോലും തോൽക്കാതെ മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നു . ക്രൊയേഷ്യക്കും ബെൽജിയത്തിനുമെതിരെ ഒരു ഗോൾ പോലും വഴങ്ങിയില്ല.. കാനഡക്ക് നൽകിയത് ഒരു ഓൺ ഗോൾ മാത്രം.സ്പെയിൻ എന്ന വമ്പന്മാർ പെയിൻ അറിഞ്ഞതും മൊറോക്കോയിലുടെ ആയിരുന്നു . ലോകകപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ സെമി കടക്കുന്നത് .
ക്വാർട്ടറിൽ പ്രവേശിക്കുന്ന നാലാമത്തെ മാത്രം ആഫ്രിക്കൻ രാജ്യമായിരുന്നു മൊറോക്കോ . അഷ്റഫ് ഹക്കീമി, ഹകിം സിയെച്ച്, യൂസഫ് എൻ നെസിരി, ജവാദ് അൽ യാമിഖ് പ്രതികൾക്ക് പഞ്ഞമില്ല മൊറോക്കൻ നിരയിൽ . ഖത്തർ ലോകകപ്പിൽ അത്ഭുതങ്ങൾ സമ്മാനിച്ച ടീമെന്ന വിശേഷണം മൊറോക്കോയ്ക്ക് മാത്രം സ്വന്തം .