HAPPY BIRTHDAY GANAGANDHARVAN
മലയാളി ഈ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലുമില്ല
ഓരോ മലയാളിയും ഈ ശബ്ദത്തിന്റെ ആരാധകരാണ്
മലയാളിയുടെ പ്രണയവും ബാല്യകാലവും ഒക്കെ ഈ ശബ്ദത്തിൽ ഒളിഞ്ഞിരിപ്പുണ്ട്
ഇന്ന് ജനുവരി 10 ഗാനഗന്ധർവൻ കെ . ജെ യേശുദാസിന്റെ ജന്മദിനം . 1962 ൽ പുറത്തിറങ്ങിയ ഭാര്യ എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണമിട്ട പാട്ടുകളിലൂടെയാണ് യേശുദാസ് ഹിറ്റ്‌സ് ആരംഭിക്കുന്നത് .
സംഗീത പഠനം കഴിഞ്ഞയുടൻ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു. നിരാശനാകാതെ അദ്ദേഹം പരിശ്രമിച്ചു കൊണ്ടേയിരുന്നു. 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയിൽ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ. ഹിന്ദി, ബംഗാളി, ഒറിയ, മറാത്തി തുടങ്ങി മിക്ക ഇന്ത്യൻ ഭാഷകളിലും ഇംഗ്ലിഷ്, അറബി, ലത്തീൻ, റഷ്യൻ തുടങ്ങിയ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.