GOLDEN STARS OF OLYMPICS – ജെസ്സി ഓവൻസ്
“നമുക്കെല്ലാവർക്കും സ്വപ്നങ്ങളുണ്ട്. അവയെ യാഥാർത്ഥ്യമാക്കാൻ ഇച്ഛാശക്തിയും സമർപ്പണവും അച്ചടക്കവും നിരന്തര പരിശ്രമവും കൂടിയേ തീരൂ” .
ജെയിംസ് ക്ലീവ്ലൻഡ് ഓവൻസ് എന്ന ജെസ്സി ഓവൻസ് അമേരിക്കയിലെ അലബാമ എന്ന സ്ഥലത്തെ ഓക്വിൽ എന്ന സ്ഥലത്താണ് ജനിച്ചത്.ഒരു പാവപ്പെട്ട കൃഷിപ്പണിക്കാരനായിരുന്നു ജെസ്സിയുടെ അച്ഛൻ. പലപ്പോഴും മുഴുപ്പട്ടിണിയിലായിരുന്നു കുടുംബം.വളരെപ്പട്ടെന്നാണ് ഒരു മികച്ച കായികതാരം എന്ന നിലയിലേയ്ക്ക് ജെസ്സി ഓവൻസ് വളർന്നത്.എങ്കിലും വിവേചനങ്ങൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു . ജോലി ചെയ്ത് അദ്ദേഹം പഠനവും പരിശീലനവും തുടർന്നു പോന്നു. 1935-ൽ പത്ത് സർവകലാശാലകൾ തമ്മിലുള്ള ‘ബിഗ് ടെൻ’ എന്ന കായികമേള നടന്നു. ഈ കായികമേളയിൽ മൂന്ന് ലോക റെക്കോഡുകളാണ് ഓവൻസ് സ്വന്തമാക്കിയത്. 100, 200 മീറ്ററുകളിലും ലോങ് ജമ്പിലുമെല്ലാം അദ്ദേഹം നേടിയ വിജയം ഒളിംപിക്സിന്റെ വാതിൽ തുറന്നു.
100 മീറ്റർ 10.3 സെക്കൻഡ് കൊണ്ടും 200 മീറ്ററിൽ 20.7 സെക്കൻഡ് കൊണ്ടും ഒന്നാമതായെത്തിയ ഓവൻസ് ലോങ്ജമ്പിലും 8.06 മീറ്റർ ചാടി സ്വർണ്ണമണിഞ്ഞു. 39.8 സെക്കൻഡ് കൊണ്ട് 4 x 100 മീറ്റർ റിലേയിൽ ലോക റെക്കോഡ് സൃഷ്ടിച്ച അമേരിക്കൻ ടീമിലെ അംഗമെന്ന നിലയിലായിരുന്നു നാലാം സ്വർണം. ബർലിൻ ഒളിമ്പിക്സോടെ നാട്ടിൽ വീരപുരുഷനായി മാറിയെങ്കിലും ജീവിക്കാൻ വേണ്ടി പിന്നെയും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഒരിക്കൽ 2000 ഡോളർ വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ ഓവൻസ് ഒരു കുതിരയ്ക്കൊപ്പം മത്സരിച്ചോടാൻ വരെ തയ്യാറായി.
‘ഓവൻസിനെപ്പോലെ സമൂഹത്തിലെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിച്ച ഒരു കായികതാരം ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല.’