ഖത്തറെന്ന കളിക്കളത്തിൽ ലോകമൊരു പന്തായി പറന്നിറങ്ങും. ഫുട്ബോൾ മഹോത്സവത്തിന് ഇനി എണ്ണിയെടുക്കാൻ ദിവസങ്ങൾ മാത്രം . 2022 ഫിഫ ഖത്തർ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം ഫുട്ബോൾ ആരവങ്ങൾക്കായ് കാതുകൾ തുറക്കുകയായ് …
പരമ്പരാഗത തലപ്പാവായ ഗാഫിയയുടെ മാതൃകയിലാണ് അൽ തുമാമ സ്റ്റേഡിയ നിർമ്മിച്ചിരിക്കുന്നത് . 40000 കാണികൾക്കായാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . സ്വദേശി ആർക്കിടെക്റ്റ് ഇബ്രാഹിം എം ജൈദയാണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്. ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദിയായ അൽ തുമാമയുടെ വിസ്തീർണ്ണം 5,15,400 ചതുരശ്ര മീറ്ററാണ്.
ദോഹ നഗരത്തിൽ നിന്നും 6 km മാത്രം അകലെയാണ് അൽ തുമാമ സ്റ്റേഡിയം . തദ്ദേശീയമായി വികസിപ്പിച്ച ശിതീകരണ സാങ്കേതിക വിദ്യയാണ് സ്ഥാപിച്ചിരിക്കുന്നത് . അറബ് പൈതൃകവും ആധുനിക വാസ്തുവിദ്യയും കോർത്തിണക്കിയുള്ള സ്‌റ്റേഡിയം പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കിയാണ് നിർമ്മിച്ചിരിക്കുന്നത് .
ഖത്തർ ലോകകപ്പിനായി ഒരുങ്ങുന്ന തിളങ്ങുന്ന ഖത്തറിനൊപ്പം റേഡിയോ സുനോ 91.7 എഫ്.എം.