കപ്പിലേയ്ക്ക് ബ്രസീൽ
കാത്തിരിക്കുന്ന സ്വപ്ന ഫൈനലിന്റെ ആദ്യ കടമ്പ കടന്ന് ബ്രസീൽ കോപ്പ അമേരിക്കയിൽ ഫൈനലിൽ എത്തി . പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബ്രസീലിന്റെ ഫൈനല്‍ പ്രവേശനം.ചിലിക്കെതിരായ ക്വാര്‍ട്ടറിലും ബ്രസീലിന്റെ ഏക ഗോള്‍ നേടിയ ലുക്കാസ് പക്വേറ്റയാണ് ഇത്തവണയും മത്സരത്തില്‍ പിറന്ന ഏക ഗോള്‍ നേടിയത്.35-ാം മിനിറ്റിലായിരുന്നു ഗോളിന്റെ പിറവി.മത്സരത്തിലുടനീളം ബ്രസീലിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പെറുവിനായി. ഇരു ടീമിലെയും ഗോള്‍കീപ്പര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന – കൊളംബിയ മത്സര വിജയികളെ ഫൈനലില്‍ ബ്രസീല്‍ നേരിടും. 2007-ന് ശേഷം കോപ്പ അമേരിക്കയില്‍ മറ്റൊരു ബ്രസീല്‍ – അര്‍ജന്റീന ഫൈനലിനാണ് കളമൊരുങ്ങുന്നത്.